Monday 20 August 2007

അംഗുലീമാലന്‍

“സാറിന് ശില്‍പ്പങ്ങള്‍ വേണോ?” ചോദ്യത്തിന്റെ ദിശയില്‍ ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍. അവന്റെ കയ്യില്‍ ഒരു മരത്തട്ടില്‍ നിറയെ ശില്‍പ്പങ്ങള്‍...ഒറ്റനോട്ടത്തില്‍ അവ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയവയാ‍ണെന്ന് തോന്നും. ദൈവങ്ങളും ചില സ്ഥിരം രൂപങ്ങളും ഒക്കെ ആ കൂട്ടത്തിലുണ്ട്. പൊതുവെ വഴിക്കച്ചവടക്കാരില്‍ നിന്ന് ശില്പങ്ങള്‍ വാങ്ങുന്ന ശീലം എനിക്കില്ലാത്തതുകൊണ്ട് ഞാന്‍ അവനെ അത്ര ശ്രദ്ധിച്ചില്ല. എന്നാല്‍ അവന്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല..”സര്‍, ഇതിലൊന്ന് വാങ്ങിക്കൂ. സാറിന്റെ സ്വീകരണമുറിയില്‍ ഇവക്ക് നല്ല ഭംഗിയുണ്ടാകും.”
ആ വാക്കുകള്‍ കേട്ട് ഞാന്‍ അമ്പരന്നു. എന്റെ സ്വീകരണമുറിയെ പറ്റി അവനെങ്ങനെ അറിയാം എന്നതായി ചിന്ത. എന്തായാലും ശില്‍പ്പങ്ങള്‍ നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു വിരലിനോളം നീളമുള്ള രൂപങ്ങള്‍.. അവ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്തതാണെന്നും, എന്നാല്‍ നല്ല തിളക്കമുള്ളവയാണെന്നും അവന്‍ പറഞ്ഞു. എഴുപത്തഞ്ച് രൂപക്ക് കൊടുക്കുന്ന അവ എനിക്ക് അറുപത് രൂപക്ക് തരാമെന്നും എന്റെ സ്വീകരണമുറിയില്‍ ഇവയോളം ഭംഗി വേറെ ഒന്നിനും ഉണ്ടാകില്ലെന്നും അവന്‍ തീര്‍ത്ത് പറഞ്ഞപ്പോള്‍ ഞാന്‍ കുറെ രൂപങ്ങള്‍ വാങ്ങി. അവ ദൈവങ്ങളുടേതാകരുതെന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാം എടുത്തു കഴിഞ്ഞപ്പോള്‍ അവന്‍ എനിക്കൊരു കുഞ്ഞു ശില്‍പ്പം തന്നു.ഒരു മുഖം, ഒരു കുഞ്ഞിന്റെ മുഖം... ഇതിന് വില തരേണ്ട എന്നൊരു ആശ്വാസവാക്കും. എല്ലാറ്റിനും ചേര്‍ത്ത് തന്നെ ഞാന്‍ വില കൊടുത്തു. ചെറിയ ശില്പത്തിന്റെ വില അവനെ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കേണ്ടി വന്നു എന്ന് മാത്രം.

ആ പാര്‍ക്കിലേക്ക് പിന്നീട് നടത്തിയ യാത്രകളിലൊന്നും അവനെ ഞാന്‍ കണ്ടതേയില്ല..ഇടക്കെങ്കിലും അവനെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നു...മറ്റൊന്നും കൊണ്ടല്ല...സ്വീകരണമുറിയിലെ ആള്‍രൂപങ്ങള്‍ എനിക്ക് മാത്രമല്ല എന്നെ കാണാനെത്തുന്നവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു.ചെറുവിരലില്‍ കൊത്തിയതെന്ന് തോന്നുന്ന ആ കുഞ്ഞുമുഖം പലര്‍ക്കും ഏറെ ഇഷ്ടമായി. അവനെ കാണണമെന്നും അഭിനന്ദിക്കണമെന്നും മനസ്സില്‍ ഉണ്ടായിരുന്നു.യാദൃശ്ചികമായി അന്ന് അവനെ കണ്ടപ്പോള്‍ പക്ഷേ അതൊന്നും എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ വരവ് നിലച്ച കാരണം ശില്‍പ്പങ്ങള്‍ ഉണ്ടാക്കാനാകുന്നില്ലെന്ന് അവന്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ തന്നെ അവന്‍ എന്നെ തിരിച്ചറിഞ്ഞതിലായിരുന്നു എനിക്ക് അദ്ഭുതം. ദൈവങ്ങളെ ഒന്നും വാങ്ങാഞ്ഞതുകൊണ്ട് അവന്‍ എന്നെ പ്രത്യേകമാ‍യി ഓര്‍ത്തതെന്ന് പറഞ്ഞു. കുറച്ചു നേരം മടിച്ച് നിന്ന ശേഷം അവന്‍ എന്നോട് അമ്പത് രൂപ ചോദിച്ചു. നാളെ ഇവിടെ വച്ച് സാറിന് തിരികെ തരാം. പിന്നെ ഇനി പി.ഓ.പി വന്നാല്‍ ആദ്യം ഒരു ശില്‍പ്പം സാറിനുള്ളതെന്നു വാഗ്ദാനവും. പൈസ എന്തിനെന്ന് ചോദിച്ചപ്പോള്‍ അനിയത്തിക്ക് പനി ഉണ്ടെന്നും അവന് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നല്‍കുന്നയാളിന്റെ സുഹൃത്തും അയല്‍ക്കാരനുമായ ഒരു ഡോക്ടറെ കാണിച്ചെന്നും അവള്‍ ആശുപത്രിയില്‍ ആണെന്നും ചില അത്യാവശ്യത്തിനാണ് അതെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് അവന്‍ പെട്ടെന്ന് എങ്ങോട്ടോ മറഞ്ഞു.

കുറച്ച് നേരം കൂടെ അവന്‍ നിന്നിരുന്നെങ്കില്‍ അഭിനന്ദനങ്ങളറിയിക്കാനും പിന്നെ അവന്റെ കരവിരുതിന് പറ്റിയ എന്തെങ്കിലും നല്ല തൊഴില്‍ പരിശീലിക്കുന്നതിനെ പറ്റി പറയണമെന്നും ഉണ്ടായിരുന്നു. അവന്റെ വരവ് ആ അമ്പത് രൂപ വാങ്ങിക്കാന്‍ ഉള്ള ഒന്നായിരുന്നോ എന്ന് പോലും തോന്നി. പറ്റുമെങ്കില്‍ നാളെ അവനെക്കുറിച്ച് കൂടുതല്‍ അറിയണം എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

പിറ്റേന്ന് പാര്‍ക്കിലെത്തിയപ്പോള്‍ അവനെ അവിടെ കാണും എന്ന തോന്നല്‍ നേര്‍ത്ത് ഇല്ലാതായിരുന്നു. എന്നാല്‍ അവന്‍ അവിടെ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. പന്ത്രണ്ട് രൂപങ്ങള്‍ അവന്‍ ഉണ്ടാക്കിയിരിക്കുന്നു..മരത്തട്ടിലെ പൊടിയെല്ലാം തുടച്ച് അവന്‍ അവയെ
വൃത്തിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
“സര്‍, ഇന്നെനിക്ക് സ്ഥിരം തരുന്ന പത്ത് രൂപങ്ങള്‍ക്ക് പകരം രണ്ടെണ്ണം അധികം കിട്ടി. അതില്‍ ഒന്ന് നിങ്ങള്‍ക്ക് വെറുതെ തരാം. അതിന് സര്‍ വിലയൊന്നും തരരുത്.” അമ്പത് രൂപ മടക്കി തന്നു കൊണ്ട് അവന്‍ പറഞ്ഞു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. അവര്‍ തരുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസ് വടികളില്‍ അവന്‍ രൂപങ്ങള്‍ തീര്‍ക്കുന്നതെങ്ങനെ എന്ന് അടുത്ത തവണ പറയാം എന്ന് എനിക്ക് വാക്ക് തന്നു. തിരിഞ്ഞ് നടക്കും മുന്‍പേ അവന്റെ സഹോദരിയുടെ അസുഖത്തെ പറ്റി ഞാന്‍ ചോദിച്ചു.

“അവള്‍ക്ക് പെട്ടെന്ന് സുഖപ്പെട്ടു.ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. അമ്മ എപ്പോളും പറയാറുണ്ട്... അവള്‍ ഭാഗ്യമുള്ളവളാണെന്ന്. ആറ് വിരലുകളുള്ളവര്‍ ഭാഗ്യമുള്ളവരത്രേ. ഇവള്‍ക്കാണെങ്കില്‍ രണ്ടു കൈകളിലും ഉണ്ട് ആറ് വിരലുകള്‍.. അവളെ തീയേറ്ററില്‍ നിന്ന് പുറത്തെത്തിക്കും മുന്‍പേ ഇതു വിറ്റ് തീര്‍ത്ത് എനിക്ക് അവിടെ എത്തണം.” അവന്‍ വെറുതെ തന്ന ശില്‍പ്പത്തിന് പുറമെ ഒരെണ്ണം കൂടെ വാങ്ങി അതിന്റെ വിലയും കൊടുത്തു ഞാന്‍ അവനോട് യാത്ര പറഞ്ഞു പിരിഞ്ഞു. അവന്റെ സന്തോഷത്തില്‍ എനിക്കും ഒരു സുഖം തോന്നി.

നാളുകള്‍ക്ക് മുന്‍പെ വാങ്ങിയ പത്ത് ശില്‍പ്പങ്ങള്‍ക്കൊപ്പം ഞാന്‍ ഇന്നത്തെ രണ്ടെണ്ണം കൂടെ ചേര്‍ത്ത് വച്ചു..മൊത്തം പന്ത്രണ്ടെണ്ണം..പെട്ടെന്ന് മനസ്സില്‍ പന്ത്രണ്ട് വിരലുകളുള്ള അവന്റെ കുഞ്ഞുസഹോദരിയെ ഓര്‍മ്മ വന്നു. അലമാരയില്‍ ഇരിക്കുന്ന ശില്പങ്ങള്‍ പന്ത്രണ്ട് വിരലുകളായതായും അവ ചലിക്കുന്നതായും എനിക്ക് തോന്നി.. അസ്വസ്ഥമായ മനസ്സോടെ പുറത്തിറങ്ങി പാര്‍ക്കിലേക്ക് നടന്ന ഞാന്‍ ഒരു ചെറിയ ഇടവഴിയില്‍ ഒരു പന്ത്രണ്ടുകാരിയുടെ ശരീരത്തിനടുത്ത് വിലപിക്കുന്ന ഒരു സ്ത്രീയെ കണ്ടു. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്റെ അടുത്തെക്ക് ഓടി വന്ന ആ ഇരുപതുകാരന്‍ ബാക്കിയുള്ള പത്ത്...അല്ല...ഇരുപത് ശില്പങ്ങള്‍ എനിക്ക് നീട്ടി...
“സര്‍ ഇവ കൊണ്ട് ചതുരംഗം വക്കണം..സാറിന്റെ സ്വീകരണമുറിയില്‍...”
ബാക്കി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല...അവന്റെ നീട്ടിയ കൈകള്‍ കണ്ട് ഞാന്‍ ഞെട്ടി..അവന്റെ നീട്ടിയ കൈകളില്‍ വിരലുകള്‍ ഇല്ലായിരുന്നു. അവ ആനയും, തേരും കുതിരയും, കാലാളും, രാജ്ഞിയും രാജാവുമൊക്കെയായി എന്റെ സ്വീകരണമുറിയിലേക്ക്...

36 comments:

കെ.പി said...

അംഗുലീമാലന്‍ - വളരെ നാളുകള്‍ക്ക് ശേഷം ഒരു പോസ്റ്റ്.

Anonymous said...

വളരെ നല്ല കഥ.

RR said...

ടച്ചിങ്ങ്....

താങ്കളെ പോലെ എഴുതാന്‍ കഴിവുള്ളവര്‍ കുറച്ചു കൂടി frequent ആയി എഴുതിയാല്‍ കൊള്ളാം എന്നൊരു ആഗ്രഹം.

qw_er_ty

sreeni sreedharan said...

ഈ ബ്ലോഗില് ആദ്യം വായിക്കുന്ന പോസ്റ്റ്, ഫസ്റ്റ് ഇമ്പ്രഷന്‍ കൊള്ളാം...ഇഷ്ടപ്പെട്ടൂ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവസാനം വായിച്ചപ്പോഴാ കഥയാന്ന് മനസ്സിലായത്...

ഗിരീഷ്‌ എ എസ്‌ said...

ആരും വായിക്കാനിഷ്ടപ്പെടുന്ന രചന..
അഭിനന്ദനങ്ങള്‍...

മെലോഡിയസ് said...

നന്നായിട്ടുണ്ട്..ഇഷ്ട്ടപ്പെട്ടു...ആശംസകള്‍

ബിന്ദു said...

നല്ല കഥ. :)

ഉറുമ്പ്‌ /ANT said...

nothing to say..!

ദിവാസ്വപ്നം said...

നല്ല ഒതുക്കമുണ്ട്.

കുട്ടന്‍സ്‌ | S.i.j.i.t.h said...

മാഷേ,

കുറേക്കാലത്തെ ഇടവേളക്കു ശേഷം വീണ്ടും എഴുതിത്തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷം...
നന്നായിട്ടുണ്ട്..
എഴുത്തിന്റെ എണ്ണം കൂട്ടുക..

കുറുമാന്‍ said...

രാജേഷ്, വളരെ മനോഹരമായിരിക്കുന്നു ഈ കഥ.......ഇനി തുടര്‍ച്ചയയി എഴുതൂ.

Mubarak Merchant said...

കഥകളുണ്ടായ കാലം മുതലേ പലരാലും പ്രതിപാദിക്കപ്പെട്ട് പോന്ന വിഷയം ഇത്ര മനോഹരമായ ശൈലിയില്‍ വായിക്കുന്നത് ആദ്യം.
അഭിനന്ദനങ്ങള്‍.

കുഞ്ഞന്‍ said...

നല്ലൊരു കഥ.. അഭിനന്ദനങ്ങള്‍...:)

ശ്രീ said...

കഥ നന്നായിരിക്കുന്നൂ മാഷേ
:)

സുല്‍ |Sul said...

നല്ല രചന. നല്ല കഥ. വീണ്ടും പ്രതീക്ഷിക്കുന്നു.
-സുല്‍

സുമുഖന്‍ said...

നല്ല കഥ. :)

'ങ്യാഹഹാ...!' said...
This comment has been removed by the author.
മനോജ് കുമാർ വട്ടക്കാട്ട് said...

രാജേഷേ, നന്നായെഴുതിയിരിക്കുന്നു.

തറവാടി said...

നല്ല കഥ , ഒതുക്കമുള്ള എഴുത്ത്‌ , അഭിനന്ദനങ്ങള്‍

കെ.പി said...

rr, എഴുതാന്‍ ശ്രമിക്കാം മനസ്സില്‍ എന്തെങ്കിലും ഉള്ളിടത്തോളം.

പച്ചാളം .. ഇനിയും ഈ വഴി വരണം.

ചാത്തനേറ് കിട്ടി..:)

ദ്രൗപതി, മെലോഡിയസ്, ബിന്ദു, ഉറുമ്പ്,ദിവ എല്ലാവര്‍ക്കും നന്ദി. ഇനിയും കുറിപ്പുകള്‍ വായിക്കുമല്ലോ.

കുട്ടന്‍സേ.. നന്ദി.

കുറുമാന്‍ .. നന്ദി :)

ഇക്കാസേ..ഇനിയും ബുദ്ധിമുട്ടിക്കും വായിക്കാന്‍ പറഞ്ഞിട്ട് :)

കുഞ്ഞന്‍, ശ്രീ, സുല്‍, സുമുഖന്‍, പടിപ്പുര, തറവാടി...എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും ഈ വഴിയേ വന്ന് വായിച്ചു അഭിപ്രായങ്ങള്‍ പറയണം.

കെ.പി

Achu said...

Manassu orupaadu chinthayilaandu.. entha ezhuthua ennariyilla.. schoolil padicha angulimalinte katha orthu..epolum ezhuthu.. all my best wishes..

Anonymous said...

good work rajeshetta....
post new works frequently..

Kumar Neelakandan © (Kumar NM) said...

രാജേഷ്, ഇതു ഇന്നലെ വായിച്ചിരുന്നു. പക്ഷെ അപ്പോള്‍ കമന്റ് വയ്ക്കാന്‍ പറ്റിയില്ല.
കഥ നന്നായിട്ടവതരിപ്പിച്ചിരിക്കുന്നു.

ഇനി ഈ ഒഡ്രാഡെക്ക് എന്റെ നോട്ടപ്പുറത്ത് ഉണ്ടാകും.
അതേയ് എന്താ ഈ ഒഡ്രാഡെക്ക്?

Promod P P said...

കെ.പി..

കഥ അതീവ ഹൃദ്യം..
കാരൂരിന്റെ മരപ്പാവകള്‍ ഒര്‍മ്മയില്‍ വന്നു(രണ്ടും രണ്ട് പ്രമേയമാണേ)..

bodhappayi said...

nalla craft... :)

Unknown said...

മനോഹരമായിട്ടുണ്ട്.

ഗുപ്തന്‍ said...

കെ പി വളരെ ശക്തമായിത്തന്നെ തിരിച്ചുവന്നിരിക്കുന്നു.

മനോഹരമായിരിക്കുന്നു ഈ രചന. അഭിനന്ദനങ്ങള്‍.

salil | drishyan said...

കെ.പി.,

രണ്ടു കഥകള്‍ - യാജ്ഞവല്‍ക്യന്‍‌റ്റെ ഛര്‍ദ്ദില്‍, അംഗുലീമാലന്‍ - വായിച്ചു.

കഥാതന്തു ഇഷ്ടപ്പെട്ടു. പക്ഷെ തന്‍‌റ്റെ മുന്‍‌കഥകള്‍ തന്ന വായനാനുഭവം നല്‍കാന്‍ ഇവ രണ്ടിനുമായില്ല എന്നത് സങ്കടമായി.

യാജ്ഞവല്‍ക്യന്‍‌റ്റെ കഥയില്‍ പുരാണത്തിലെ യാജ്ഞവല്‍ക്യനെ കുറിച്ചെന്തെങ്കിലും സൂചന ഉണ്ടായിരുന്നെങ്കില്‍ വായനക്കാരന് റിലേറ്റ് ചെയ്യാന്‍ എളുപ്പമുണ്ടായിരുന്നു. മുന്‍‌കഥകളില്‍ താങ്കള്‍ സൃഷ്ടിച്ച അതേ പ്രകൃതിയുടെ നിഴല്‍ - വിഭ്രമാത്മകമായ ചിന്തകള്‍, കാഴ്ചകള്‍, വായനയും വായനയ്ക്കപ്പുറത്തെ നേര്‍‌രേഖ പാലിയ്ക്കാത്ത ചിന്തകളും ചേര്‍ന്നൊരുക്കിയ കാഴ്ചപ്പാടുകളുടെ പ്രത്യക്ഷമായ പ്രതിഫലനം - ഈ കഥകളിലും മായാതെ നില്‍ക്കുന്നത് കണ്ടു. അവ മോശം എന്നല്ല പറയുന്നത്. പക്ഷെ എല്ലാ കഥകളിലും അതേ പാറ്റേണ്‍ തുടരുന്നത് വായനക്കാര്‍ക്ക് വ്യത്യസ്തമായ കഥകള്‍ വായിക്കാനുള്ള അവസരം നിരസിക്കുന്നത് പോലെയാകില്ലേ എന്നൊരു സ്വാര്‍ത്ഥത മാത്രം!

കഥ എഴുതുമ്പോള്‍ ഇത്തിരി കൂടി ഏകാഗ്രത ആകാമെന്ന് തോന്നി പോയി, ചില വരികള്‍ വായിച്ചപ്പോള്‍. [ഉദാ: “അവന്‍‌റ്റെ നീട്ടിയ കൈകള്‍ കണ്ട് ഞാന്‍ ഞെട്ടി..അവന്‍‌റ്റെ നീട്ടിയ കൈകളില്‍ വിരലുകള്‍ ഇല്ലായിരുന്നു.“ - തുടരെയുള്ള വരികളിലുള്ള ‘നീട്ടിയ കൈകളില്‍’ എന്ന വാക്കുകള്‍, “പെട്ടെന്ന് മനസ്സില്‍ പന്ത്രണ്ട് വിരലുകളുള്ള അവന്‍‌റ്റെ കുഞ്ഞുസഹോദരിയെ ഓര്‍മ്മ വന്നു.“ എന്ന വരിയിലെ വഴിതെറ്റി കിടക്കുന്ന ‘മനസ്സില്‍‘ എന്ന വാക്ക്, തുടങ്ങിയവ വായനയില്‍ കല്ലുകടി അനുഭവിപ്പിക്കുന്നു. ഒറ്റയ്ക്ക് നിന്നാല്‍ അത്ര വലിയ പ്രശ്നമല്ല ഇതൊന്നും എന്നറിയാം. പക്ഷെ ഇപ്പോള്‍ ചൂണ്ടികാണിച്ചാല്‍ കുറേ കൂടി മുറുക്കം അനുഭവപ്പെടുന്ന ഭാഷയുള്ള കഥകള്‍ തന്നില്‍ നിന്നും ലഭിക്കുമെന്ന ഉറപ്പാണ് ഈ കമന്റിന് പ്രേരകം.

“യാത്രയില്‍ ഒരു കൂട്ടത്തെ തിരിച്ചറിയുക എളുപ്പമാ‍ണ്. അവരുടെ മുഖത്തെ ക്ഷീണത്തിന്‍‌റ്റെ അളവ് ഒരേ പോലെ ആയിരിക്കും... അവരെ എകോപിപ്പിച്ചു നിര്‍ത്തുന്ന ഒരു നേതാവ് അവര്‍ക്കുണ്ടാകും. അയാളുടെ ഊര്‍ജ്ജമായിരിക്കും മറ്റുള്ളവരെ മുന്നോട്ട് നയിക്കുന്നത്. “, “പത്രങ്ങളുടെ മുന്‍പേജുകളും വാര്‍ത്താചാനലുകളിലെ ഫ്ലാഷ് ന്യൂസും മറ്റേതൊ ലോകത്തേക്കുള്ള ചൂണ്ടുപലകയാണ്. എനിക്ക് ചുറ്റും ഞാന്‍ കാണാത്ത ഈ ലോകത്ത് ഒരുപാടുപേരുണ്ട്. ഒരുപക്ഷേ ഞാന്‍ കാണുന്നതിലും കൂടുതല്‍.“- തുടങ്ങിയ നിരീക്ഷണങ്ങള്‍ എനിക്കിഷ്ടപ്പെട്ടു.

ചില അക്ഷരപ്പിശാചുകളെ പിടിച്ച് കെട്ടാന്‍ മറക്കില്ലല്ലോ.

തുടര്‍ന്നെഴുതുക - കുറേ എഴുതണമെന്നല്ല - എഴുതുന്നത് ഇതു പോലെ കാമ്പുള്ളതാകട്ടെ. ആശംസകള്‍.

സസ്നേഹം
ദൃശ്യന്‍

കെ.പി said...

കുമാറേട്ടന് നന്ദി. ഒഡ്രാഡെക്ക് എന്താണെന്ന് ഒരു പോസ്റ്റ് ഉണ്ട്..ആദ്യപോസ്റ്റുകളില്‍.

പ്രമോദേട്ടന്‍, കുട്ടപ്പായി..:)


ദില്‍ബന്‍, മനു ..തുടര്‍ന്നുള്ള കുറിപ്പുകളും വായിക്കുമല്ലോ..

ദൃശ്യന്‍ .. പഴയ രണ്ട് കുറിപ്പുകളാണ് അംഗുലീമാലനും, യാഞ്ജവല്‍ക്യനും..അവക്ക് ശേഷമാണ് ബര്‍മബസാറും ബൊമ്മനഹള്ളിയും ജനിക്കുന്നത്. ബ്ലോഗില്‍ തിരിച്ചായി എന്ന് മാത്രം.വായിക്കാനും തിരുത്താനുമുള്ള മടി ചൂണ്ടിക്കാണിച്ചതിനു നന്ദി.. പിന്നെ എഴുത്തിലെ ഒരേ പാറ്റേണ്‍..അതും ശ്രദ്ധിക്കാം.. താങ്കള്‍ പറഞ്ഞ വായനയിലെ കല്ലുകടി..അതു എനിക്ക് ശരിക്കും അനുഭവപ്പെട്ടു. ഒറ്റക്കു നിന്നാലും അവ മുഴച്ചു കാണും..ഇനി ശ്രദ്ധിക്കാം..വളരെ നന്ദിയുണ്ട്.

കെ.പി

nandakumar said...

നന്നായിട്ടുണ്ട്, പക്ഷെ കുറച്ചുകൂടി തീവ്രമാക്കാമായിരുന്നു എന്നു തോന്നി. വളരെപ്പെട്ടെന്ന് പറഞ്ഞുതീര്‍ക്കാ‍ന്‍ ബദ്ധപ്പെടുന്നതു പോലെ. നല്ല കാമ്പുള്ള കഥ. ഒരു തിരുത്തിയെഴുത്തില്‍ ഗംഭീരമാക്കാന്‍ പറ്റുമെന്നാണ് എനിക്കു തോന്നിയത്. ആശംസകള്‍.

History said...

nice...really touching
all the best.

ബയാന്‍ said...

കൈപള്ളിയുടെ “ഇതാരുറ്റേ പുസ്തകശേഖരം” ത്തില്‍ നിന്നും ഇങ്ങോട്ടു വന്നു, വായിച്ചു.

കഥയെ കുറിച്ചു അഭിപ്രായം പറയാന്‍ മാത്രം കാമ്പ് മനസ്സിലായില്ല. എങ്കിലും കഥാകാരനെ മനസ്സിലായി വരുന്നു. വീണ്ടും കാണണം.

Unknown said...

കൈപ്പള്ളിയുടെ ഗോംബിട്ടീഷന്‍ - ഇല്‍ നിന്നാണ് ഇങ്ങോട്ട് വന്നത്. താങ്കള്‍ വളരെ നന്നായി എഴുതുന്നു..ഇടക്കൊക്കെ എഴുതിക്കൂടെ? ഒരുപാട് ഇടവേളകള്‍ ഉള്ള പോലെ തോന്നുന്നു.. ആശംസകള്‍..

Darsan said...

KP.. Not at all in a position to critically commend... Waiting for a post which deals the lighter side of the life too

Bhayangara theevrathayellam ippol athra ishtamalla; ippol sahithya shrishtikal manassinu ullasathinu vendi upayogikkanaanu kooduthal thalparyam...

Kaiperiya sathyangal valiya vedanakalanu undaakunnathu.. pinnai oru vallatha manasikavasthayum...

Santhohsikkanum,nostalgic aavaanum ellam aarum parayatha reethiyil oru sarga srishti nintai kayyil ninnum pradeekshikkunnu..

Devadas V.M. said...

any updates on this?